Monday 23 June 2014

ഗർഭപാത്രത്തിലെ വിത്ത്‌

ചാറ്റൽ മഴയുടെ അകമ്പടിയും
ഇളം തെന്നലിൽ തലോടലും
മകരമഞ്ഞിൻ  കുളിരും
ഹരിത വർണ്ണമാം പ്രകൃതിയും
പ്രതീക്ഷിച്ചു കൊണ്ട്
നഗരത്തിലെ സൗധങ്ങൾക്കടിയിൽ
ഭൂമിമാതാവിൻ ഗർഭപാത്രത്തിൽ
കിടക്കുന്ന പൈതൽ
അറിയുന്നില്ല ഇതെല്ലാം
വ്യർത്ഥമാം ആഗ്രഹങ്ങൾ.
വളർന്നു പന്തലിച്ചു നില്ക്കാനി -
ടമില്ലാതെ മൂർച്ചയുള്ള  ദംഷ്ട്രങ്ങൾക്കിരയായ്
അംഗവൈകല്യമുള്ളവനായ്
വളരേണ്ടി വരുമെന്ന്,
ഈ ഭൂമിയില്ലെല്ലാം നിഷിപ്തമാണെന്ന് .
ഇതിനെല്ലാം ഹേതുവായ്
മർത്ത്യാഹങ്കാരം..

No comments:

Post a Comment